Wednesday, 19 November 2014

മെത്രാപ്പോലീത്താമാരുടെ സ്ഥലംമാറ്റം.

മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയിലെ മെത്രാപ്പോലീത്താമാരുടെ സ്ഥലംമാറ്റവും, റിട്ടയര്‍മെന്റും സംബന്ധിച്ച്‌ പഠിക്കാന്‍ പരിശുദ്ധ കാതോലിക്കാ ബാവാ നനിയോഗിച്ച സമിതി കോട്ടയം പഴയസെമിനനാരിയില്‍ ചേര്‍ന്ന സഭാ മാനേനജിംഗ്‌ കമ്മറ്റി യോഗത്തില്‍ റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. നനീണ്ട ചര്‍ച്ചകള്‍ക്ക്‌ ശേഷം ഭേദഗതി വരുത്തിയയ റിപ്പോര്‍ട്ട്‌ ഫെബ്രുവരി സിനനഡില്‍ അവതരിപ്പിച്ചശേഷം സിനനഡിന്റെ രണ്ടാം ദിവസം വിളിച്ചുകൂട്ടുന്ന മാനേനജിംഗ്‌ കമ്മറ്റി ചര്‍ച്ച ചെയ്‌ത്‌ തീരുമാനനത്തില്‍ എത്തും.

ഡോ സഖറിയാ മാര്‍ തെയോഫിലോസ്‌, ഡോ യൂഹാനേനാന്‍ മാര്‍ ദിയസ്‌ക്കോറോസ്‌, ഡോ സഖറിയാസ്‌ മാര്‍ അപ്രേം, ഫാ ഡോ. റ്റി ജെ ജോഷ്വാ, ഫാ ഡോ ജോണ്‍സ്‌ എബ്രഹാം കോനനാട്ട്‌, എം ജി മുത്തൂറ്റ്‌, കുരുവിള എം ജോര്‍ജ്ജ്‌ ഐ ആര്‍ എസ്‌, ജിജി തോംസണ്‍, അഡ്വ മാത്യൂസ്‌ മടത്തേത്ത്‌ എന്നിവരടങ്ങുന്ന പഠനന സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ട്‌ വൈദീകട്രസ്റ്റി ഫാ ഡോ ജോണ്‍സ്‌ എബ്രഹാം കോനനാട്ടാണ്‌ യോഗത്തില്‍ അവതരിപ്പിച്ചത്‌.

പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ പൌലോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവാ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു.

ഏഴു വര്‍ഷത്തിലൊരിക്കല്‍ മെത്രാപ്പോലീത്താമാരുടെ സ്ഥലം മാറ്റം എന്നത്‌ മാണേജിംഗ്‌ കമ്മറ്റി അംഗീകരിച്ച്‌ മിനനിട്ട്‌സില്‍ രേഖപ്പെടുത്താന്‍ തീരുമാനനിച്ചതോടെ അതിനെനാരുക്കമല്ല എന്ന രണ്ടു മെത്രാപ്പോലീത്താമാരുടെ പ്രസ്‌താവനനകള്‍ വന്നതോടെ അംഗങ്ങള്‍ നനടുത്തളത്തിലിറങ്ങി പ്രതിഷേധം അറിയിച്ചു. നനിയമത്തെ അംഗീകരിക്കാന്‍ കൂട്ടാക്കാത്ത മെത്രാപ്പോലീത്താമാരുടെ സേവനനം സഭയ്ക്കാവശ്യമില്ലെന്നറിയിച്ചുകൊണ്ടാണ്‌ അംഗങ്ങള്‍ നനടുത്തളത്തിലിറങ്ങിയത്‌. തുടര്‍ന്ന്‌ കാതോലിക്കാ ബാവാ ഭേദഗതികള്‍ വരുത്തിയ റിപ്പോര്‍ട്ട്‌ അംഗങ്ങള്‍ക്ക്‌ അയച്ചുകൊടുക്കുമെന്നും അത്‌ സിനനഡില്‍ അവതരിപ്പിച്ചശേഷം രണ്ടാം ദിവസം മാനേനജിംഗ്‌ കമ്മറ്റി ചര്‍ച്ച ചെയ്‌ത്‌ തീരുമാനനമെടുക്കുമെന്നും യോഗത്തെ അറിയിച്ചു.

പരുമലപ്പെരുന്നാളിലെ മെത്രാപ്പോലീത്താമാരുടെ അസാന്നിധ്യവും മാനേനജിംഗ്‌ കമ്മറ്റിയിലെ നനിരന്തരമായ അസാന്നിധ്യവും സഭയോടുള്ള തികഞ്ഞ അവഹേളനനമാണെന്ന്‌ അംഗങ്ങള്‍ ചര്‍ച്ചാവേളയില്‍ എടുത്തുപറഞ്ഞു.

ഫാ മോഹന്‍ജോസഫ്‌ ധ്യാനനപ്രസംഗം നനടത്തി. അസോസിയേഷന്‍ സെക്രട്ടറി ഡോ ജോര്‍ജ്ജ്‌ ജോസഫ്‌ മിനനിറ്റ്‌സും റിപ്പോര്‍ട്ടും സമര്‍പ്പിച്ചു.

No comments:

Post a Comment